Ind disable
" പ്രിയപ്പെട്ട സുഹൃത്തുകളെ അന്‍പതോളം പേര്‍ പിന്തുടര്‍ന്ന് വന്ന എന്റെ ഫ്രണ്ട്ഷിപ്പ് GADGET തകരാര്‍ ആയതു കാരണം നീക്കം ചെയ്തിരിക്കുകയാണ്, വീണ്ടും പുണ്യവാളന്റെ രചനകളെ പിന്തുടരണം എന്നാഗ്രഹിക്കുന്നവര്‍ ഫോളോ ചെയ്തു എന്നെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . !!"
Showing posts with label സ്മരണകള്‍. Show all posts
Showing posts with label സ്മരണകള്‍. Show all posts

Wednesday, July 18, 2012

പോലീസുകാരനെ തല്ലിയാല്‍


പണ്ട് ഞാന്‍ മഹാ ശുണ്ടിക്കാരന്‍ ആയിരുന്നു , ആരെടാ എന്ന് ചോദിച്ചാല്‍  അത് ഞാനെടാ എന്ന് പറയുന്നവന്‍. തെമ്മാടിത്തരവുമായി ആരു വന്നാലും അത് ഈ പറ പോലീസുകാരന്‍ എന്നല്ല സാക്ഷാല്‍ ഈശ്വരന് ആണേല്‍ പോലും തല്ലാതെ പോകാത്ത  തീവ്ര സ്വഭാവകാരന്‍ .  

അങ്ങനെ ഒരു വെള്ളിയാഴ്ച്ച , വൈകുന്നേരം വീട്ടിലേക്കുള്ള തിരക്കില്‍ ഞാന്‍ ജങ്ഷനിലെ ജന പ്രളയത്തിലൂടെ ഒഴുകി നീങ്ങുമ്പോഴായിരുന്നു അവന്‍ എന്നെ പിന്നില്‍നിന്നും വന്നു കോളറില്‍ തൂക്കി പിടിച്ചത് ...

കുറച്ചായി അവന്‍ എന്നെ പിന്തുടര്‍ന്ന് പുലഭ്യം പറയുന്നു... അവന്റെ യൂണിഫോമിലേതാണ്ട് ചെളി വീണു  പോലും , അപ്പോള്‍ ആ വഴി   ഞാന്‍ കടന്നു പോയതാണ് അവന്‍ കണ്ടെത്തിയ കുറ്റം. ഞാന്‍ അറിഞ്ഞ കാര്യമേ അല്ല ! 

അത് കൊണ്ട് തന്നെയാണ് അവന് പിടിവിടാനുള്ള ഭാവമില്ലാതെ പറു പറുന്നു എന്തൊക്കെയോ പറഞ്ഞു തല്ലാന് ഓങ്ങി നില്ക്കുമ്പോള്‍.എനിക്കന്നു കലശലായ കോപം മേലാകെ പടര്‍ന്നുകയറിയത്  ...!!

പിന്നെ ഞാനൊന്നും നോക്കിയില്ല . പതിവുപോലെ ഇടതു കൈ കൊണ്ട് അവന്റെ ചെകിള നോക്കി പടേന്നു ഒരടി വച്ചു കൊടുത്തു !! ശരിക്കും അവനപ്പോള്‍ ഞെട്ടി , പിടി വിട്ടു കുതറി മാറുമ്പോള്‍ പിടിച്ചു ഒരു തള്ള് കൂടി, പിന്നോട്ടു മലര്‍ന്ന സൌകര്യത്തില്‍ ബോണസായി ഒരു ചവിട്ടും കൊടുത്തു .

അവന്‍ ചെന്നു മലര്‍ന്നു വിണത് റോഡിലെ ചെളി കുണ്ടില്‍ യുണിഫോം അകെ മൊത്തം നാറി, കൂടെ അപമാനവും.

അവന്‍ ഒന്നില്‍ ഒന്നും ഒതുങ്ങാന്‍ പിന്നെ തുനിഞ്ഞില്ല ശേഷം ജങ്ഷനില്‍ ചറ പറയെന്നുള്ള പൊരിഞ്ഞ സംഘട്ടനം തന്നെ നടന്നു ...

ട്രാഫിക്‌ ബ്ലോക്ക്‌ ഉണ്ടായി ജങ്ഷനാകെ  സ്തംഭിച്ചു , ജനമത്രയും വന്നു ചുറ്റും കൂടി .സംഗതി പന്തിയല്ലെന്നു കണ്ടു അതില്‍ ചില നാട്ടുകാര്‍ വന്നു ഞങ്ങളെ പിടിച്ചു പറിച്ചു രണ്ടാക്കി മാറ്റി .

അപ്പോഴേക്കും എന്റെ വിരല്‍ ഒന്ന് ഒടിഞ്ഞു അവന്റെ പല്ല് ഒന്ന് പോയി ഷര്‍ട്ടൊക്കെ കീറി , മുക്കില്‍ കൂടെയും വായില്‍ കൂടെയ്യും ചോര ഒഴുകി , ദേഹമാസകലം മുറിഞ്ഞു നീരുവന്നു ...

പിടിച്ചു മാറ്റിയ ഒരു മൂപ്പന്‍ ഇടക്ക് വിളിച്ചു പറഞ്ഞ ചീത്തകളൊക്കെ ഇപ്പോഴും എന്റെ ചെവികളില്‍ കിടന്നു മുഴങ്ങുന്നുണ്ട് ....

''കുരുത്തം കെട്ട പിള്ളേര് സ്കൂളുകള് വിട്ടാലും വീടുകളില്‍ പോകുല ! വഴികളില്‍ കിടന്നു അടി ഒണ്ടാക്കാന്‍ നാശങ്ങള് പോയീണ്ട ഇവിടെന്നു  "

sslc പഠനം അവസാന മാസങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അവശതകളോടെ ആണെങ്കിലും സംഭവം വല്യ ഒച്ചപാടുണ്ടാക്കാതെ കടന്നു പോയി . അതിനു ശേഷം ഞങ്ങള്‍ പിന്നെ സംസാരിച്ചിട്ടേയില്ല. തമ്മില്‍ കണ്ടാല്‍ വല്ലാത്ത ഗൌരവം മാത്രം പിന്നെ ഒരു മസ്സില്‍ പിടിത്തം.

പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചു , പലരും പല വഴിക്ക് പിരിഞ്ഞു പോയി. വര്‍ഷങ്ങളും കുറെ കടന്നു.

അന്ന് പിരിഞ്ഞ അവനെ വിണ്ടും കണ്ടുമുട്ടിയത്‌ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അവിചാരിതമായി  .

അവിടെയും ജനസഹസ്രങ്ങള്‍ക്ക് ഇടയിലൂടെ എന്റെനേര്‍ക്ക് ഊളിയിട്ടുവന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാനൊന്നു പകച്ചു . ഒരു ഗംഭീര പോലീസുകാരന്‍ അതായെന്റെ അടുത്തേക്ക് വരുന്നു . വിളികേട്ടപ്പോള്‍ ഒന്നേ ഉറപ്പുണ്ടായിരുന്നുള്ളു അത്രമേല്‍ അറിയാവുന്ന ആരോ ഒരാള്‍ അല്ലാതെ എന്റെ വട്ടപ്പേരു വിളിക്കാന്‍ ആര്ക്കിത്ര ധൈര്യം . അവന്റെ രൂപവും ഭാവവും അത്രമേല്‍ മാറിപ്പോയിരിക്കുന്നു.

ഓടി വന്നു അവന്‍ എന്നോട് ലവ ലേശം പരിഭവം ഇല്ലാതെ കുറെ സംസാരിച്ചു . വിശേഷമൊക്കെ തിരക്കി ശേഷം  മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ അവനോടു ഉറക്കെ പറഞ്ഞു .

''ടാ ചക്കരേ നീ സ്ഥലം പറഞ്ഞത് നന്നായി, നിന്റെ അധികാര പരിധിയിലേക്ക് വഴി തെറ്റിപ്പോലും ഞാന്‍ ഇനി  കടക്കില്ല ? ''

അവനതു കേട്ട് ഉറക്കെ ചിരിച്ചു കൊണ്ട് ജീപ്പിലേക്ക് കയറി സലാം പറഞ്ഞു .

പോലീസ് ജീപ്പ് അവനെയും കൊണ്ട് ദുരേക്ക് നീങ്ങി ...

അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു ഒരു കൊച്ചു സന്ദേഹം

എന്തായിരിക്കും ചിരിച്ചപ്പോള്‍ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.....!!  

Sunday, January 1, 2012

പോലീസുകാരനെയും ഇടിച്ചിട്ട സവാരി ഗിരി ഗിരി

രാത്രി സ്വസ്ഥമായി കസേരയില്‍ വളഞ്ഞൊടിഞ്ഞിരുന്നു ടിവി കാണുന്നതിനിടയ്ക്കാണ് ചേട്ടന്‍ ഫോണ്‍ വിളിച്ചു ' വീട്ടിലേയ്ക്കു വരുന്നുണ്ടെന്നും ശേഷം ഒരുമിച്ചു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് പോകാമെന്നും  അതിനു ഞാനുടന്‍  റെഡിയായി പുറത്തിറങ്ങി നില്ക്കണമെന്നും' പറയുന്നത്   . വല്യ താല്പര്യം ഒന്നും ഉണ്ടായിട്ടല്ല എങ്കിലും ഞാനതിനു സമ്മതിച്ചു. പോയേക്കാം , അവന്‍  വല്യ കാര്യമായി ഒരു അടിച്ചു പൊളി  പാര്‍ട്ടിക്ക് വിളിയ്ക്കുമ്പോ പോകാതിരുന്നാല്‍ അവനതു വല്ലാത്ത ഫീലിംഗ്സ് ആവും.   കണ്ണിനു കണ്ണായി  ആകെ ഒരു ചേട്ടനല്ലെ  ഉള്ളൂ.

ഉടന്‍ തന്നെ  ഓരോ പാന്‍റും ഷര്‍ട്ടും തൊപ്പിയും വലിച്ചിട്ട് മുറ്റത്തേക്കിറങ്ങി   ചേട്ടന്റെ ഒമനി വാനിന്റെ ശബ്ദവും കാതോര്‍ത്ത്   ഉലാത്താന്‍ തുടങ്ങി. ആകാശത്ത് ചന്ദ്രനും താരകളും ദീപം തെളിച്ചു നില്‍ക്കുന്നു നല്ല സുഖലോലമായ തണുപ്പ് മേലാകെ അരിച്ചിറങ്ങുണ്ടായിരുന്നു.

പത്തു മണിയോടടുക്കവേ ചേട്ടന്‍ പാഞ്ഞെത്തി. വന്നപാടെ വേഗം അകത്തു കടന്നു ഒരു വലിയ  കുപ്പി  സ്പ്രേ  എടുത്തു   കൊണ്ട് വന്നെന്റെ മേലാക്കെ  ശൂശൂശൂ... എന്നൊരു സുഗന്ധ നീരാട്ട് നടത്തി. അടിപൊളി പാര്‍ട്ടിയില്‍ കുട്ടന്‍ ഗുമ ഗുമാന്ന് മണക്കട്ടെ എന്നൊരു  ഡയലോഗും  ! ഞാനൊന്ന്  ചിരിച്ചതേയുള്ളൂ. ഒരു ന്യൂ ഇയര്‍  ആഘോഷം കഴിഞ്ഞുള്ള വരവ് ഗുമ ഗുമായെന്നു  എന്റെ മുക്കിലേക്കു  വലിഞ്ഞുകേറി കന്നംതിരിവ് കാണിക്കാതിരിയ്ക്കുവാന്‍  മുക്കിന്റെ പാലത്തിനിട്ടു പണിഞ്ഞതാണെന്നറിഞ്ഞിട്ടും  !!

അമ്മയെ അകത്താക്കി വീടും പൂട്ടി സലാം പറഞ്ഞു ഞങ്ങള്‍ ഇറങ്ങി . എല്ലാ അതിരുകളും ബേധിച്ചു അലക്ഷ്യമായി പാഞ്ഞു  പോകുന്ന വഴിയ്ക്ക് സംശയത്തോടെ ഞാന്‍ ചേട്ടനോട് ചോദിച്ചു

''നീ ഇതു എങ്ങോട്ടാ പോണേ " 

''എങ്ങോട്ട് വേണമെങ്കിലും പോകാം നീ പറ ''

''അത് ശരി ഇപ്പോ അങ്ങനെ ആയോ ? എവിടെയോ  പാര്‍ട്ടിയുണ്ടെന്നു പറഞ്ഞല്ലേ  നീ  എന്നെ വീട്ടീന്നു വിളിച്ചിറക്കിയത് '' 

''സകലയിടത്തും   പാര്‍ട്ടിയാട നമ്മുക്ക്  എവിടെ പോകണം  നീയതു പറ '' 

 ''നീ വണ്ടി തിരി വണ്ടി തിരി എനിയ്ക്ക് വീട്ടില്‍ പോയാല്‍ മതി '' 

''ന്യൂ ഇയര്‍ ആയിട്ട് വീട്ടിനകത്ത് കുത്തി ഇരുന്നു എന്തെടുക്കാനാട നമ്മുകീ സിറ്റി ഓക്കേ ഒന്ന് കറങ്ങാം ''

''ഹും ''

ഞാനതു മൌനമായി സമ്മതിച്ചു അല്ലേലും ചുമ്മാ വണ്ടിയില്‍ ഇരുന്നു നാട് ചുറ്റുന്നത്  എനിക്ക് വല്യ ഇഷ്ടമുള്ള കാര്യമാണ്. ശേഷം  ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി കോവളം കാണാന്‍ പോകാം തിരോന്ത്വരത്തിന്റെ ന്യൂ ഇയര്‍ ആഘോഷ തലസ്ഥാനം കോവളം ആണല്ലോ ? ഞങ്ങള്‍ ആണേ ഇന്നേവരെ  കോവളം കണ്ടിട്ടുമില്ല. നാടായ നാട്ടീനൊക്കെ മദാമ്മമാരും സായിപ്പന്മാരും വന്നു തുണിമണികള്‍ ഇല്ലാതെ  മലര്‍ന്നു കിടക്കുന്ന സ്ഥലം കൈയെത്താ ദൂരത്തു കിടന്നിട്ട് ഇന്നേ വരെ അവിടെ വരെ ചെന്നെത്താന്‍ ബുദ്ധിയും തോന്നിയില്ല സാഹചര്യവും വന്നില്ല എന്നാ പിന്നെ ഇന്നങ്ങോടു തന്നെയെന്നങ്ങു നിരൂപിച്ചു നീങ്ങി.

അന്നേരമാണ്  അടി പൊളി ട്രിപ്പിന് പോകുന്ന പോക്കില്‍ മദന്‍ ചേട്ടനെയും കൂട്ടാം എന്ന ഐഡിയ വന്നത്.  ആളൊരു ഒറ്റയാനാണ് ആകെ മെരുങ്ങുന്നതാകട്ടെ എന്നോടും.  ഞാന്‍ വിളിച്ചാല്‍ ഏതു നരകത്തിലേയ്ക്കും വരും . സ്വന്തം വീടിനേക്കാള്‍ വലിയ നരകമില്ലയെന്നാണ്  മദന്‍ ചേട്ടന്റെ മതം !

ഞാനുടന്‍ ഫോണെടുത്തു ഒരു  വിളി.  അപ്പോഴേയ്ക്കും  മദന്‍ ചേട്ടന്‍ നേരുതെ ആഘോഷം തുടങ്ങി കഴിഞ്ഞു പോയെങ്കിലും  വരാമെന്നേറ്റു. മൂന്നാം പെഗോഴിച്ചു  ഐസ്  ഇടുമ്പോ എത്തി കൊള്ളണം,  അതും വലിച്ചു കുടിച്ചു പുറത്തിറങ്ങി വരാമെന്നു. സമ്മതിച്ചു , അല്ലെ പിന്നെ ബോധം കാണില്ല. അതിനാല്‍  വണ്ടി തിരിച്ചു റൂട്ട് മാറ്റി  പാഞ്ഞു ചെന്ന് മദന്‍ ചേട്ടനെയും കൂട്ടി   കോവളം ലക്ഷ്യമാക്കി വീണ്ടും യാത്ര തുടങ്ങി.

വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോഴാണ്  വല്ലതും കഴിച്ചു പോകാമെന്ന് മദന്‍ ചേട്ടന്‍ പറഞ്ഞത്.  പക്ഷെ തട്ട് കടയിലേയോ ഹോട്ടലിലേയോ ഫുഡ്‌ ഒന്നും വേണ്ട  അതൊകെ മായം , വൃത്തികേട് ! പുള്ളിയ്ക്ക്  മരുന്നടിക്കാത്ത ഫ്രഷ്‌  നാടന്‍  കോഴി  കറി കഴിയ്ക്കണം. പാതിരാ നേരമാകുമ്പോള്‍ നാടന്‍ പോയിട്ട് ഓഡിനറിയെ പോലും  എവിടെ കിട്ടാനാണ്. കടകളേറെയും അടച്ചു.

അമ്മയെ വിളിച്ചു ആഗ്രഹം പറഞ്ഞപ്പോള്‍  കോഴി വാങ്ങി കട്ട് ആക്കി വാ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചിട്ട് ഞാന്‍ കിടന്നോളളാം എന്ന് പറഞ്ഞ പാടെ പിന്നെ കോഴി കട തിരക്കി നടപ്പായി അതും നാടന്‍ കോഴി തന്നെ വേണമല്ലോ ? കട ഉള്ളയിടത്ത് കോഴി കാണില്ല കോഴിയുള്ളതായി കേട്ടിടതൊന്നും  കട കണ്ടില്ല.

ഒടുവില്‍ കുറെ അലഞ്ഞു തിരിഞ്ഞിട്ടു  ഒരു ബ്രോയിലറിനെ   സംഘടിപ്പിച്ചു   കൊല്ലിച്ചു കഷണിച്ചു വാങ്ങി പക്ഷെ മദന്‍ ചേട്ടന്‍ അതിലൊന്നും ഒതുങ്ങിയില്ല   മദന്‍ ചേട്ടന്‍ തന്നെ കോഴി കറി വയ്ക്കുമെന്നായി  പിന്നെ അതും നല്ല വെറൈയ്റ്റിയായി    ചീരയൊക്കെ  ചേര്‍ത്തുള്ള മദന്‍ സ്പെഷ്യല്‍ കോഴി കറി.  ഞങ്ങളെയൊക്കെ അത് കഴിപ്പിച്ചു അത്ഭുതപ്പെടുത്തണം. അടുത്ത കടയില്‍ നിന്നും കുറെ സാമാനങ്ങളും അതിനു വാങ്ങി (ഭാഗ്യത്തിന് ചീര കിട്ടിയില്ല). ഇതൊകെ  വീട്ടില്‍ കൊണ്ട് വച്ചിട്ട്  ആ വഴി പോകാം എന്ന ധാരണയില്‍  വന്ന വഴിയെ   തിരിച്ചു. വഴിമദ്ധ്യേ  നമ്മുക്ക് കഴിക്കാനാവാതെ  പോയ  പാചക വിദ്യയെ കുറിച്ചും അതിന്റെ അപാര രുചി വൈഭവത്തെ കുറിച്ചും  മദന്‍ ചേട്ടന്‍  വാതോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു !! 

വീടെത്തിയപ്പോള്‍ , റോഡില്‍ കാര്‍ നിര്‍ത്തി   ഞാനും ചേട്ടനും കോഴിയും സാമാനങ്ങളുമായി ഇറങ്ങി നടന്നു സമാനമോക്കെ അമ്മയെ ഏല്പിച്ചു  തിരിച്ചു വന്നു നോകുമ്പോ  മദന്‍ ചേട്ടനെ കാണാനില്ല  വല്ല അത്യാവശ്യത്തിനും ഇറങ്ങിയതാകുമെന്നു കരുതി അവിടെയൊക്കെ നോക്കി ഒന്നും കണ്ടില്ല മൊബൈലാണെ വണ്ടിയിരിക്കുനുണ്ട് താനും.  അപ്പൊ പിന്നെ   നോക്കാന്‍  ഒരിടമേ ബാക്കിയുള്ളൂ   .വണ്ടിയെടുത്തു നൂറു വാരെ അടുത്തുള്ള ബാറിന്റെ  മുന്നില്‍ പാര്‍ക്ക് ചെയ്തു പുറത്തേക്കുള്ള  വരവ്വും കാത്തിരിന്നു. ചേട്ടന് അതിനകത്ത് കടന്നു മദന്‍ ചേട്ടനെ  വിളിക്കണമെന്ന് കലശലായ മോഹം ഞാന്‍ കണ്ണുരുട്ടി പേടിപ്പിച്ചിരുത്തി. അല്ലെ പിന്നെ രണ്ടിനെയും വിളിച്ചിറക്കാന്‍ ഞാന്‍ ആളെ കൂട്ടി  കയറിച്ചെന്നു  താങ്ങി കൊണ്ടുവരേണ്ടി വരും .

ബാറില്‍ നിന്നും പുറത്തിറങ്ങിയ  മദന്‍ ചേട്ടന്‍ ഞങ്ങളെ മുന്നില്‍  കണ്ട ആശ്ചര്യത്തില്‍ ഒരു വളിച്ച ചിരിയുമായി  അടുത്തേക്ക് വന്നു .  ഇനി ഞാന്‍ ഓടിച്ചോള്ളാം  ന്ന വാശിയില്‍   ഡ്രൈവിംഗ് സീറ്റില്‍ ചാടി കയറി കാര്‍    സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുത്തു പക്ഷെ  വണ്ടി  അറച്ചറച്ചു   മുന്നോട്ടു   നീങ്ങി  റോഡു മദ്ധ്യ നിലയുറപ്പിച്ചു. വീണ്ടും കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടെടുതെങ്കിലും പക്ഷെ കാര്‍  മുന്നോട്ടു നീങ്ങുന്നില്ല    മദന്‍ ചേട്ടന്‍ ആകെ പരിഭ്രമിച്ചു 'പുണ്യാളാ വണ്ടി അനങ്ങുന്നില്ല ' ഞാനും നോക്കിയിരിക്കുകയാണ്  അതെ വണ്ടി  ആനങ്ങുന്നില്ല അപ്പോഴേയ്ക്കും കാര്‍ ഒന്ന് കുലുങ്ങി  ഓഫായി . പിന്നാലെ വാഹനങ്ങള്‍ വന്നു ഹോണ്‍ അടി തുടങ്ങി.

ഞങ്ങളും പരിഭ്രമിച്ചു 'വണ്ടി കേടായോ ? പഹവാനെ പെരുവഴിയിലായല്ലോ'  മദന്‍ ചേട്ടന്‍  ഇതാ കണ്ടോ ' എന്നു പറഞ്ഞു ഒരു ഡെമോയ്ക്ക്,  കാര്‍ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു' ഫസ്റ്റ് ഇട്ടു ക്ലച്ചിന്നു കാലെടുത്തു. വണ്ടി വീണ്ടും ഒന്ന് ചാടി  കുലുങ്ങി കുലുങ്ങി നിന്നു.  അപ്പോഴാണ്‌ ചേട്ടന്‍ പുറകില്‍ നിന്ന് തലയിട്ടു പറഞ്ഞത് ''  ആക്സിലറേറ്റര്‍ ചവിട്ടിയോട   നീ ''   കേട്ട പാടെ  കാലെടുത്തു അതിന്റെ മേലെ ഡും എന്നോരിടക്കം വണ്ടി പത്തടി പറന്നു പിന്നെ പാമ്പിഴയും പോലെ  റോഡില്‍ ഒരൊന്നൊന്നര പയലായിരുന്നു  നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ എന്നറിയാന്‍ മേലത്ത ലക്കും ലഗാനും ഇല്ലാത്ത  കുതിപ്പ്

ഭയന്ന് വിറച്ചു പരിഭ്രമത്തോടെ അനവധിതവണ പലതും  പറഞ്ഞു  നോക്കി. ചേട്ടാ റോഡില്‍ നിറയെ സാധുകളാണ്,   നിങ്ങടെ  കൈയിലാണ്  അവരുടെ ജീവന്‍ വണ്ടി തിര്‍ത്തു മദന്‍ ചേട്ടാ ഞാന്‍ ഓടിച്ചോളാമെന്നൊക്കെ !!

''ഡാ ഞാനീവഴിയൊക്കെ വല്യ ബസു തെക്ക് വടക്കൊടിച്ചു പഠിച്ചവനാടാ , മെക്കാനിക്കല്‍  ഡിപ്ലോമ ഹോള്‍ഡര്‍ ആയ എനിക്കറിയാന്‍ പാടില്ലേ   ഈ വണ്ടിയുടെ ഞട്ടും ബോള്‍ട്ടും വരെ തിരിയുന്നത് നീ പേടിക്കാതെ   '' 

''അതൊകെ ശരി തന്നെ എനിക്കതൊകെ അറിയാം പക്ഷെ  ഇപ്പോ നിങ്ങളുടെ  ഞാട്ടും ബോള്‍ട്ടും   ഇളക്കി കിടക്കുകയല്ലേ  അത് ഞങ്ങളുടെ ഞട്ടും  ബോള്‍ട്ടുമൊക്കെ ഇളക്കും എനിക്കതല്ലേ പേടി "

ആര് കേള്‍ക്കാന്‍ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ മാതിരി  ഡയലോഗും പറഞ്ഞു യാതൊരു കൂസലുമില്ലാത്ത പോയ പോക്കില്‍ ആരുടെക്കെയോ ഭാഗ്യത്തിന് തട്ടുകേടില്ലാതെ ഒരു  പമ്പിലേക്ക് വണ്ടി ഓടിച്ചു കയറ്റി.   .ആ തക്കത്തിന് ഞാന്‍ ഡ്രൈവിംഗ് സീറ്റ്‌ പിടിച്ചെടുത്തു. എനിക്കണേ രാത്രി വണ്ടി ഓടിച്ചു വല്യ ശീലമോന്നുമില്ല . എതിരെ വരുന്നവന്റെ ഒക്കെ  ഹെഡ് ലൈറ്റ്  കണ്ണിനകത്ത് കുത്തി കയറി ഇരുട്ട പടര്‍ത്തുകയാണ് . നേരാവണം റോഡോ  അവിടെ നടക്കുന്നതോ ഞാന്‍ കാണുനില്ല എന്നിട്ടും  വല്ല വിധേനയും കോവളത്തിന്റെ ഏതോ പരിസരത്ത് എവിടെയോ ഞാന്‍ കൊണ്ടെത്തിച്ചു.

റോഡിന്‍റെ ഇരുപുറവും  ബൈക്കുകള്‍ നീണ്ട  നിരയായി അടുക്കി വച്ചിരിക്കുന്നു . വഴിയ്ക്ക് നിന്ന പോലീസുകാരൊക്കെ കാണിച്ചു തന്ന വഴികളിലൂടെ ഇഞ്ചൊടിഞ്ചു  നീങ്ങി  ഒരു കടപ്പുറത്തിന്റെ  തെങ്ങിന്‍ പുരയിടത്തില്‍ ചെന്നു  കേറി.  ശേഷം വിശ്വപ്രസിദ്ധമായ കോവളം കടലോരത്തിലെ രാത്രി കാഴ്ചകള്‍ കാണാന്‍ ഞങ്ങള്‍ ഇറങ്ങി നടന്നു.

അവിടെങ്ങും  വെട്ടവും വെളിച്ചവും കണ്ടില്ല  . ആകെ കണ്ട തുണ്ട് ബീച്ച്  വിളറി കിടക്കുന്നു. അതില്‍ മൊത്തം  പോലീസുകാരുടെ കവാത്തും.  ഫോറിന്‍ മദാമ്മമാരും നാടന്‍ സായിപ്പുമാരും ഡാന്‍സ് കളിക്കുന്ന കണ്ടപ്പോള്‍ പഴയ ഹോട്ടല്‍ ലീലയുടെ പിന്നാമ്പുറത്താണ് വന്നിറങ്ങിയതെന്നു മനസിലായി. അടുത്തുള്ള പാറകൂട്ടത്തിന്റെ മേലെയും കീഴെയും ഇടയിലും കുറെ കുമാരന്‍മാരുടെ വെള്ളമടി പൊടി പൊടിക്കുന്നു . പോലീസ് ഏമാന്‍മാരൊക്കെ ഒന്നുമാറി  ഒന്നുമാറി നിരനിരയായി പാറക്കൂട്ടത്തിനെ റോന്തു ചുറ്റി മദ്യവാന്മാരുടെ സല്‍ക്കാരം സന്തോഷപൂര്‍വ്വം സ്ഥികരിച്ചു അവര്‍ക്ക്‌ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു പിരിയുന്നു . വന്നണയുന്ന കടല്‍ കാറ്റിനു പോലും മദ്യത്തിന്റെ ലഹരി പിടിപ്പിക്കുന്ന മണം . ഒരിടത്തും പ്രവേശനമില്ല ഹോട്ടലുകളെല്ലാം ബുക്കിംഗ് ആണ്  .. ഇനിയാ കടപ്പുറത്ത് ചുറ്റി നടന്നിട്ട് ഒരു കാര്യവുമില്ല . ന്യൂ ഇയര്‍ എത്താറായി ഞാന്‍ ഫോണ്‍ എടുത്ത് എന്റെ പ്രണയരഹസ്യങ്ങളിലെ നായികയെ വിളിച്ചു .അവള്‍ക്കും അവളുടെ ഹോസ്റ്റല്‍ നിവാസികള്‍ക്കും ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു ഞങ്ങള്‍ ഹോട്ടല്‍ ലീലയില്‍ ന്യൂ ഇയര്‍  ആഘോഷിചു തിമര്‍ക്കുകയാണെന്നു അവരോടു വച്ചടിച്ചു ശബ്ദഘോഷം കേള്‍പ്പിച്ചു അവരെ ആശ്ചര്യ പുളകിതരാക്കി.

ഏതായാലും ഇറങ്ങി തിരിച്ചു ഇനി  കോവളം കാണാതെ വീട്ടിലേയ്ക്കൊരു മടക്കമില്ല. അവിടെയാണത്രേ യഥാര്‍ഥ ആഘോഷം ഇടതു തിരിഞ്ഞു വലതു തിരിഞ്ഞെനൊക്കെ പറഞ്ഞ ഒരാളുടെ റൂട്ട് മാപ്പും  വാങ്ങി അങ്ങോട്ടിറങ്ങി തിരിച്ചു. വന്ന വഴി പിന്നെ വണ്ടി വിടുന്നില്ലന്നു വഴിയ്ക്കൊരാളുടെ ഭീഷണിയുണ്ടായിട്ടും. പോകുന്നിടം വരെ പോകാം. തടഞ്ഞാല്‍ അപേക്ഷിച്ചു നോക്കാം എന്നുറച്ചു വണ്ടി എടുത്തു വീണ്ടും യഥാര്‍ഥ കോവളം ലക്ഷ്യമാക്കി തിരിച്ചു

കുറച്ചു പോയെ തിരിയാന്‍ ആവു   പലരും  കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല ഞാങ്ങള്‍ ഒന്നും കണ്ടില്ലേ എന്നാ മട്ടില്‍ വരുമ്പോഴാണ്  ഒരു വൃത്തികെട്ട പോലിസുകാരന്‍ നാടു റോഡില്‍ നിന്ന് വണ്ടി തടയുന്നു. തിരിഞ്ഞു പോകാന്‍ ആംഗ്യം കാണിക്കുന്നു വണ്ടി സ്ലോവാക്കാതിരുന്നിട്ടും  അയാള്‍ അവിടെന്ന് മാറുന്ന ലക്ഷണമില്ല കൂടെ  സൈഡില്‍ കുറെ പോലീസുകാരും വാചകമടിച്ച് നില്‍ക്കുന്നു .

ഇനി മുന്നോട്ടു പോയാല്‍ പണിയാവും പിന്നെ വന്ന വേഗത്തില്‍ തന്നെ ഒരു   എടുക്കാമെന്നുറച്ച മുന്നില്‍ ചെന്നു വിശാലമായി വളച്ചപ്പോള്‍  ലക്ഷ്യം തെറ്റി  വണ്ടി വളഞ്ഞു  പോലീസുകാരണന്റെ മേലെ ഇടിച്ചു കയറി,  അയാള്‍  റോഡില്‍ പൊത്തോമെന്ന് മലര്‍ന്നടിച്ചു  വീണു !!

രംഗം വഷളായി പോലീസുകാരോകെ നല്ല പ്രസത്തോടെ പലതും വിളിച്ചു പറഞ്ഞു പാഞ്ഞടുക്കുന്നു  . അവിടെങ്ങാനും പിന്നെ വണ്ടി നിര്‍ത്തായാല്‍   കഥ കഴിഞ്ഞത് തന്നെ. കിട്ടാവുന്ന വേഗത്തില്‍ ഞാന്‍ വന്ന വഴിക്ക് വണ്ടി പറത്തി. 

ന്യൂ ഇയര്‍ പിറന്നു. കോവളം കടാപ്പുറത്തെ  ന്യൂ ഇയര്‍ ആഘോഷത്തിന്റെ വെടികെട്ട് തുടങ്ങി, അതിനേക്കാള്‍ വലിയൊരു വെടികെട്ട് ഹൃദയത്തില്‍ നടക്കുന്നുണ്ട്.നല്ല ജീവനോക്കെ പോയി പോലീസുകാരനെയാണ് റോഡില്‍ ഇടിച്ചിട്ടു കടക്കുന്നത്. ഇനി എന്തൊകെ നടക്കും. എതു  വിദേനയും വീടെത്തിയാല്‍ മതിയെന്നായിയിരുന്നു. പോലീസിന്റെ വയര്‍ലസ്‌ സന്ദേശത്തിനു പോലും പിടികൊടുക്കാതെ നാട്ടിലെ നരകം പിടിച്ച സകല ഊടു വഴികളിലൂടെയും ഞങ്ങള്‍ പാഞ്ഞു .

എലിയ്ക്കു പ്രാണവേദന പൂച്ചക്ക് വീണവായന എന്ന പോലെ ഓരോ ചെറിയ മുക്കിലും കുറെ പഹയന്‍മാര്‍ കാത്തിരുന്നു  വണ്ടി തടഞ്ഞു ഹാപ്പി ന്യൂ ഇയര്‍ പറയല്‍ തുടങ്ങി.   പരിപാടിയ്ക്ക്  സ്ഥികരണം പലെവിധമുള്ള ഉപദ്രവിക്കലാണ്   അതിനിടയില്‍  ഒരുത്തന്റെ കൈ    തട്ടി ചേട്ടന്റെ കണ്ണാടി താഴെ വീണു ഉടഞ്ഞു . കൈ വീശി കാണിച്ചതിന് എനിക്ക് കിട്ടിയത് അസല്‍ ഒരു അടിയായിരുന്നു . അങ്ങനെ അവശതയോടെ ആവലാതിയോടെ  പരിഭ്രമത്തോടെ വേദനയോടെ എങ്ങനൊക്കെയോ വീട്ടില്‍ എത്തിപ്പെട്ടു. അപ്പോഴും ഇതൊന്നും അറിയാതെ വണ്ടിയില്‍   സുഖ ശയനത്തിലാണ്  നമ്മുടെ പ്രിയ മദന്‍ ചേട്ടന്‍ .

ഇങ്ങനെയോകെ തുടങ്ങിയത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞു പോയ   വര്‍ഷം ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നഷ്ടങ്ങളും നൊമ്പരങ്ങളും നല്‍കിയാണ് കടന്നു പോയത്  ഇത്രയേറെ മാനസിക സങ്കര്‍ഷം അനുഭവിച്ച മറ്റൊരു കാലഘട്ടമില്ല.  ഒരു  പാട് പ്രതീക്ഷകള്‍ വഗ്ദാനങ്ങള്‍  നല്ക്കിയാണ് പുതു പുലരി ഉണരുന്നത്............പ്രിയ സുഹൃത്തെ നന്മ നിറഞ്ഞ സ്നേഹപൂര്‍ണ്ണമായ സന്തോഷം തുളുമ്പുന്ന  പുതുവര്‍ഷം ആശംസിക്കുന്നു സ്നേഹാശംസകളോടെ സ്വന്തം പുണ്യാളന്‍ !! 

Monday, December 19, 2011

ആകാശത്തിലെ ചുവന്ന നക്ഷത്രങ്ങള്‍



ആകാശത്തിലേക്ക് നോക്കിയത് ചില ഉള്‍കകളോകെ വരുന്നുണ്ടെന്നും  അവയെ കാണാന്‍ നല്ല ചേലായിരിക്കുമെന്നും കേട്ടാണ് , എന്നിട്ടും ഞാന്‍ ഒന്നും കണ്ടില്ല . അര്‍ദ്ധ ചന്ദ്രന്റെ രാവില്‍ വാപിളര്‍ന്നു നില്‍ക്കുന്ന കുറെ നക്ഷത്രങ്ങള്‍ , രാത്രിഞ്ചരന്മാരായ ഗഗനചാരികളുടെ സഞ്ചാരപഥങ്ങള്‍ ,   ഭൂമിയെ പുതച്ചുറക്കാന്‍  കൂടൊരുക്കുന്ന  കാര്‍മുകിലുകള്‍ !!

പണ്ടിവിടെ അടുത്തായൊരു  കുന്നുണ്ടായിരുന്നു അതിന്നരികിലൂടെ വഴി നടക്കുമ്പോഴൊക്കെ ഹരിതാഭമായ കുന്നിന്‍മുകളില്‍  ആകാശം വീണു കിടക്കുന്നതു കാണാം ! മുകളിലെത്തി നോക്കിയാലോ ഭൂമിക്ക് കുടപ്പിടിച്ചു നില്‍ക്കുന്ന ആകാശത്തിനു കീഴെ   അലകളുടെ   പരിലാളനങ്ങളില്‍ പട്ടുതുവാലകള്‍ പോലെ മേഘശലകങ്ങള്‍ പറന്നകലുന്നത് നയനമനോഹരം ആയിരുന്നു . ദീര്‍ഘമായൊരു എത്തിനോട്ടത്തില്‍ കൊട്ടാരകെട്ടുകളുടെ മേലാപ്പുകള്‍ തുടങ്ങി ശ്രീകൃഷ്ണക്ഷേത്രവും , ജുമാമസ്ജിത്തും ഓര്‍ത്തോഡോക്സ് പള്ളിയും,  എന്റെ പള്ളികൂടവും ,  വലിയ കുമ്പേര ഭവനങ്ങളും , നോക്കെത്താ ദൂരത്തോളം നീണ്ടു  കിടക്കുന്ന തെങ്ങോല പരപ്പുക്കളും  കണ്ണില്‍ പതിയും

ഇന്നാ കുന്നില്ല ചുറ്റിലും ആകാശവും  കുത്തിപ്പിളര്‍ന്നു ബലിഷ്ടമായി  വളരുന്ന ബഹുനില മന്ദിരങ്ങളും ഫ്ലാറ്റുകളും  മാത്രം  !! ഒരിക്കല്‍ വിശാലമായിരുന്നീ  ആകാശവും പതിയ നമ്മുക്കന്ന്യമാകുന്നല്ലോ എന്നോര്‍ക്കവേയാണാ വിസ്മയ തിളക്കമെന്റെ കണ്ണില്‍ പിടിച്ചത്.   ഫ്ലാറ്റുകളുടെ  ബാള്‍ക്കണികളില്‍  തുങ്ങിയാടുന്ന നക്ഷത്രദീപങ്ങളുടെ നിറശോഭയായിരുന്നു  , ചുവപ്പും വെളുപ്പും നീലയും തുടങ്ങി നനാവര്‍ണ്ണങ്ങളുമെന്നിലേക്കൊഴുകി. പട്ടുടുത്ത മാലാഖമാരെ പോലെ അവയോരോന്നുമെന്നെ നോക്കി കണ്ണിറുക്കി !

ഹൃദയം ഒരു നിമിഷം ശിഥിലമായ പോലെ ! മുറ്റത്ത് നിന്നും പുറത്തുകടന്നു  റോഡിലൂടെ ലക്ഷ്യമില്ലാതെ ഞാന്‍ നടന്നു.  എന്റെ ചുറ്റിലും നക്ഷത്ര ദീപങ്ങള്‍ ഒന്നൊഴിയാതെ മിന്നിതിളങ്ങുന്നു  ! ഞാനിന്നലെ വരെ ഇതൊന്നും കണ്ടതേയില്ല ! മഞ്ഞുരുക്കുന്ന  ഡിസംബറിനെ ഞാനറിയുന്നു നക്ഷത്രങ്ങള്‍ മിഴി തുറങ്ങുന്ന ക്രിസ്മസ് രാവുകളെ ഞാനെന്നോ മറന്നു. എവിടെയോ നഷ്ടപ്പെടുത്തിയ കുറെ സ്വപ്നങ്ങള്‍ എന്നെ വീണ്ടും   വലയം ചെയ്യുന്നു ആ ഓര്‍മ്മകളിലൂടെയാണെന്റെ യാത്ര

കുഞ്ഞായിരിക്കെ എന്റെ വലിയ മോഹമായിരുന്നു വീട്ടില്‍ ഒരു ചുവന്ന നക്ഷത്രം തൂക്കണമെന്നത് . വീട്ടില്‍ കാലങ്ങളോളം കറണ്ട് ഇല്ലാതിരുന്നതാണ് എന്നിലെന്നും മോഹഭംഗം പടര്‍ത്തിയത് . ഓരോ ഡിസംബര്‍ രാത്രിയും  ഞാന്‍  പിണങ്ങി മുറ്റത്തെ ഇരുട്ടില്‍ മുഖം വീര്‍പ്പിച്ചിരിക്കും,  ദൂരെ തിളങ്ങുന്ന ഓരോ നക്ഷത്രവും അന്നെന്റെ ഹൃദയത്തെ വല്ലാതെ നോമ്പരപ്പെടുത്തും. അരികിലാരുവന്നു ആശ്വസിപ്പിച്ചാലുമെന്റെ കണ്ണ് നിറഞ്ഞൊഴുകും . എന്താ എന്റെ വീട്ടില്‍ മാത്രം ക്രിസ്മസ് വരാതെ ! ചുവന്ന നക്ഷത്രങ്ങളും പുല്‍കൂടും ഉണ്ണിയേശുവും മിന്നുന്ന വര്‍ണ്ണത്തോരണങ്ങളും ബലൂണും മണികളും സമ്മാനങ്ങളുമായെത്തുന്ന ക്രിസ്മസ് അപ്പുപ്പനും എപ്പോഴുമെന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു .

'' കറണ്ട് കിട്ടുമ്പോ വരും നമ്മുടെ വീട്ടിലും ക്രിസ്മസ്  അമ്മ  അന്ന് ചിന്നന് വലിയ സ്റാര്‍ വാങ്ങി തരും ഇവിടെയാര്‍ക്കും ഇല്ലതത്ര വലിയത് ''

''നിക്കത്  ഈ മുറ്റത്ത് ഉയര്‍ത്തി  കെട്ടണം   ചുമന്ന രക്തത്തുള്ളികള്‍ ചിതറി തെറിച്ച പോലെ മുറ്റവും ചെടികളും   അതില്‍ മുങ്ങി നില്‍ക്കുന്നത്  കണ്ണുനിറയെ കാണണമെനിക്ക് , പുല്‍കൂടും ഒരുക്കണം  അതില്‍ ഉണ്ണിയേശുവിന്റെയും മറ്റും  പ്രതിമകള്‍  വേണം മിന്നുന്ന കുഞ്ഞു  ലൈറ്റുകളും  ബലൂണുകളും മണികളും വര്‍ണ്ണ കടലാസുകളും മിന്നുന്ന തോരണങ്ങളും വേണം'' . അങ്ങനെയുള്ള  കൊച്ചു മോഹങ്ങളുടെ ക്രിസ്മസ് രാവുകള്‍ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി പക്ഷെ ആ ദിവസങ്ങള്‍ അകന്നു പോയി കൊണ്ടും എന്റെ സങ്കടങ്ങളും നിര്‍ബന്ധങ്ങളും വര്‍ദ്ധിച്ചു  കൊണ്ടുമിരുന്നു .

അങ്ങനെയാണ് ചേട്ടന്‍ അന്വോഷിച്ചു പിടിച്ചൊരു സൂത്രം പഠിച്ചത് .ചേട്ടന് ഞാനെന്നാല്‍ ജീവനാണ് ! കുട്ടാ യെന്നെ വിളിക്കു ! എനിക്കെന്തു വേണമെങ്കിലും സാധിച്ചു തരും ! പക്ഷെ എനിക്കാ  സ്നേഹമൊന്നും അന്നുണ്ടായിരുനില്ല,  സദാസമയവും അവനുമായി വഴക്കിട്ടു തല്ലുണ്ടാക്കുകയായിരുന്നു അക്കാലത്തെന്റെ  പ്രധാന വിനോദം. ദേഹം നോവുമ്പോഴോക്കെ  അവനു പ്രിയപ്പെട്ടത്തെല്ലാം തല്ലി പൊളിക്കും . ആ വഴിക്കുവരുന്ന തല്ലും വഴക്കുമൊക്കെ  ചേട്ടനാവും കുശാലായി കിട്ടുക . ഞാന്‍ കുഞ്ഞല്ലേ !!  നാലായി  മടക്കി അവനു വല്ല ദ്വാരത്തിലും വച്ചടക്കനേ ഞാനുണ്ടയിരുന്നുള്ളൂ . പക്ഷെ  വല്യ വാശിക്കാരനും ശുണ്ടിക്കാരനുമായ  ഞാനോന്നിനോന്നും  വിട്ടു കൊടുക്കയുമില്ല , പല്ലിനു പല്ല് കണ്ണിന്നു കണ്ണ്

അന്ന് സന്ധ്യക്ക്  ചേട്ടന്‍ കൂറേ വര്‍ണ്ണകടലാസുകളും മുളചീളുകളും എവിടെ നിന്നോകെയോ സംഘടിപ്പിച്ചു  കൊണ്ട് വന്നു. വലിയ വിദ്യയോക്കെ പഠിച്ച ഭാവത്തില്‍ മുളചീളുകള്‍ ഒടിച്ചും വളച്ചും കെട്ടിയും വര്‍ണ്ണ കടലാസുകള്‍ കീറിയും ഒട്ടിച്ചും  സുന്ദരമായ ഒരു വലിയ നക്ഷത്രം ഉണ്ടാക്കി. ഞാനന്നേവരെ അത് പോലൊരു നക്ഷത്രം കണ്ടിട്ടില്ല. കൊള്ളാം ! വലിയ സന്തോഷം !  വരാന്തയില്‍ ഉയര്‍ത്തി കെട്ടി ചേട്ടന്‍ അതിനുള്ളില്‍  ഒരു മെഴുക് തിരി കത്തിച്ചുവച്ചു  . ആ തിരിനാളം  എന്റെ ഹൃദയത്തിലേക്ക് വാരി നിറച്ചത് അത്യധികമായ ആഹ്ലാദം ആയിരുന്നു . മുറ്റത്തിറങ്ങി സ്വാഭിമാനം ഞാനാവര്‍ണ്ണകാഴ്ച ഒത്തിരിനേരം നോക്കി നിന്നു . ഞാനേറെ സന്തോഷിച്ചതും ദുഖിച്ചതുമായ  ഒരു ദിവസം അന്നായിരുന്നു എന്നെനിക്കിന്നു പറയാം . കാരണം ശുഭ പരിസമാപ്തിയായിരുനില്ലത് . അത്താഴം  കഴിച്ചു പുറത്തിറങ്ങിയ ഞാന്‍ കണ്ടത് മുന്നിലെന്റെ സ്വപ്നം കത്തി കരിഞ്ഞു തീ വീടിന്റെ കൂരയിലേക്ക് പടരുന്നു കയറുന്ന  ഭീകര കാഴ്ചയായിരുന്നു!  ഭാഗ്യം കൊണ്ട് സ്വപ്നങ്ങള്‍ കരിഞ്ഞമര്‍ന്നെന്കിലും വീട് ബാക്കി കിട്ടി . പിന്നെയാ ഒരിക്കലും  അത്തരം പരീക്ഷണത്തിനു മുതിര്‍ന്നില്ല !! അങ്ങനെ  സ്വപ്നങ്ങള്‍    പിന്നെയും  ബാക്കി

കുട്ടിക്കാലത്ത് നമ്മളോരോന്നും കൊതിക്കും കാലഗതിയില്‍  അതൊക്കെ കൊഴിഞ്ഞാ ചില്ലയില്‍ പുതിയ നാമ്പുകള്‍ മുളക്കും . കൊഴിഞ്ഞു പോയ സ്വപ്നങ്ങള്‍ഒരിക്കല്‍ നമ്മുക്കെത്ര പ്രിയപ്പെട്ടതായിരുന്നാലും   തിരക്കി എന്ന് വരില്ല ഞാനും അത് പോലെ ആയിരുന്നല്ലോ

വീട്ടില്‍ കറണ്ട് വന്നു. പഴയ ഓല കൂര മാറ്റി ഷീറ്റിട്ടു ആ വീടിന്നു ഇരുനിലയായി വളര്‍ന്നു ഇതൊകെ കഴിഞ്ഞും വര്‍ഷങ്ങള്‍ പലതായി എന്നിട്ടും അതിലേക്കിന്നും ക്രിസ്മസ് വന്നില്ല . നഷ്ടപ്പെട്ട  ഓരോ രാത്രികള്‍ക്കും വേണ്ടി വീട് നിറയെ പലേ വര്‍ണ്ണ നക്ഷത്രങ്ങള്‍ തൂക്കാന്‍ എനിക്കിന്നാവും എന്നിട്ടും ഒരു ചുമന്ന നക്ഷത്രം അവിടെങ്ങും വിസ്മയപ്രഭ ചോരിഞ്ഞില്ല മനസ്സ് കുറ്റബോധം കൊണ്ട് വല്ലാതെ പിടഞ്ഞു !! ജങ്ഷനില്‍ വേഗമെത്താന്‍ ഞാന്‍ വലിഞ്ഞു നടന്നു , ഒരു ചുവന്ന നക്ഷത്രം വാങ്ങണം , ക്രിസ്മസിന് ഇനിയുമുണ്ട് രണ്ടു രാത്രികള്‍ !!

Wednesday, November 9, 2011

ചില പ്രണയ രഹസ്യങ്ങള്‍




അവളുടെ ആദ്യ എസ്‌ എം എസ് സന്ദേശം എന്റെ മൊബൈലിനെ പുളകിതനാക്കുമ്പോള്‍ നേരം പുലര്‍ന്നു വരുന്നേയുണ്ടായിരുന്നുള്ളൂ , രാത്രി വെള്ളമടിച്ചു വന്നു  കിടന്നതിന്റെ ക്ഷീണം മേലാകെ വീണുകിടക്കയുമാണ് . മെസേജുകള്‍ ഒന്നും അത്ര പതിവല്ല. അതിനാല്‍ കാര്യം എന്തായാലും അറിയണമല്ലോ എന്ന ചിന്തയോടെ    മൊബൈലിനെ ഒന്ന്  ഞെക്കി അതിലേക്കു  നോക്കി ..  
"എടാ ഭ്രാന്താ നീയെന്റെ  ആരാ ലൌവ്വറോ  ? ഹസ്‌ബന്റോ ? പാതിരാത്രി എന്റെ മൊബൈലില്‍ വിളിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു.  KEEP UR JOKE AND JOB,  എന്റെ കെട്ടു കഴിഞ്ഞതാ എന്നെ വിട്ടേക്കു മോനെ ''  
അതും  നിഷ്കളങ്കനും നിര്‍ദ്ദോഷിയും സര്‍വോപരി പുണ്യവാളനുമായ  എന്നോട്....എന്നിട്ടും ഉള്‍ക്കിടിലത്തോടെ   മൊബൈല്‍ ഓഫ്‌ ചെയ്തു  തലയിണക്കിടയിലേക്ക്  തിരുകി;  മകരമഞ്ഞും പുതച്ചുറങ്ങാനാണ് എനിക്കപ്പോ തോന്നിയത് അല്ലാതെ ഈ അസംബന്ധങ്ങള്‍  ആര് ? എവിടെനിന്ന് ? എന്തിനു ? എന്നോക്കെ ഓര്‍ത്തിരിക്കാനുള്ള മൂഡോന്നുമായിരുന്നില്ല  

ഒന്നുമയങ്ങി വന്നപ്പോഴേക്കും വാവ വാതില്‍ക്കല്‍ നിന്നു വിളിക്കുന്നു.വെള്ളമടിക്കാന്‍ കൂട്ടിനു ചെല്ലാന്‍ 'വെള്ളമടിക്കണ്ടേടാ പുണ്യാള ' എന്നാ ചോദ്യം തന്നെ . വാവ എന്റെ ഒരു സഹായി ആണ്..പേരിലേ ഉള്ളു കുട്ടിത്തമോക്കെ ആളോരോന്നാന്തരം  ടാങ്കര്‍ ലോറിയാണ്. ഉണര്‍ന്ന പാടെ ശടെന്നു  എണീറ്റ്‌  താക്കോലെടുത്ത് കൈയില്‍ വച്ച് കൊടുത്തു.  പണിനടക്കുന്ന   എന്റെ വീട്ടിലേക്ക് വാവ നടന്നു നീങ്ങുമ്പോള്‍. ഒരു ഷര്‍ട്ടുമെടുത്തിട്ടു്  മുണ്ടും മടക്കി കുത്തി  തൊപ്പിയും തലയില്‍ വച്ച്  മൊബൈലുമെടുത്തു  ഉറക്ക ചടവോടെ ഞാനും പുറകെ നടന്നു... 

അടുത്തായി തന്നെ വീട് വാര്‍പ്പ്  കഴിഞ്ഞു രണ്ടു ദിവസമേ ആയുള്ളൂ. വെള്ളമടിക്കാന്‍ രാത്രി ഞാനും പകല്‍ നേരം വാവയുമാണ്  പോകാറ് . വെള്ളമടി ഓക്കേ കഴിഞ്ഞപ്പോഴേക്കും പതിവുപോലെ പണിക്കാരുമെത്തി. വീട് പണിയുടെ ENGINEEYARUM , SUPERVAISARUM കൂടെ ആയത് കാരണം  പണിക്കാരുമായുള്ള ഗുസ്തിപിടുത്തമൊക്കെ കഴിഞ്ഞപ്പോ നേരം  പന്ത്രണ്ടരയോളമെത്തി.  ആകെ തളര്‍ന്നു അന്നേരം വരെ   ഒരു തുള്ളി വെള്ളം  കുടിച്ചിട്ടില്ല. മഹാ വൃത്തിക്കാരന്‍ എന്ന്  പേര് കേള്‍പ്പിച്ച ഞാന്‍ അക്കാലത്ത് മിക്കവാറും പല്ല് പോലും തേക്കുന്നത് പാതിരാത്രി ആയിരുന്നു (വിശപ്പാണല്ലോ വലുത്). വീട് പണി തുടങ്ങിയെ പിന്നെ എല്ലാം ഇങ്ങനെയാ ,  വീട് പണിക്ക് ഇറങ്ങി തിരിക്കുന്നവനേ  ഈ വേദനയൊക്കെ  അറിയൂ .

സ്ഥലത്ത് ഞാന്‍ ഇല്ലാതിരുന്നാല്‍ ചില ലഹളകളൊക്കെ നടക്കും അതായിരുന്നു പരിസ്ഥിതി. അതുകൊണ്ട്  സൌകര്യത്തിനിരിക്കാനും എല്ലാം വൃത്തിയായി നിരീക്ഷിക്കാനും  വീടിനു മുകളില്‍ കയറി അടുത്ത വീടിന്റെ ടെറസിലേക്ക് ചാടി ; അവിടെ  തെങ്ങിന്റെ നിഴലില്‍ ചെന്നിരുന്നു വിശ്രമിച്ചു. അവിടെയാകുമ്പോ പണിക്കാരെ നിരീക്ഷിക്കാനും ചുറ്റുമുള്ള കലാപകാരികളെ ഞാന്‍ ഇവിടെയോകെ തന്നെയുണ്ട് എന്ന് അറിയിക്കാനും   സാധിക്കും.   

അവിടെ വച്ചാണ്  എസ് എം എസിന്റെ കാര്യം ഓര്‍മ്മയില്‍ തെളിഞ്ഞത്ത് . മൊബൈല്‍ ഓണ്‍ ചെയ്തു  സന്ദേശം പല ആവര്‍ത്തി വായിച്ചു. ഇതാരാണ് ? എവിടെനിന്നാണ് ? എന്തിനാണ്  ? എന്നൊക്കെയുള്ള ചിന്ത അപ്പോ മുതലാണെന്നെ  മദിച്ചത്. .പല നോട്ട പുള്ളികളെയും വിളിച്ചു വരുത്തി വിരട്ടി നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല  . അങ്ങനെയാണ് അവസാനം  ഞാനാ നിഗമനത്തില്‍ എത്തിയത്.അറിയാവുന്ന ആരോ  മനപൂര്‍വ്വം എന്നെ പറ്റിക്കാന്‍ ചെയ്ത പണിയാവും അല്ലാതെ EXTRAA DECENT പുണ്യവാളനോട് ഈവിധം പറയാനുള്ള ധൈര്യം മറ്റാര്‍ക്കാണ്. അതുകൊണ്ടാണ്   അതിനൊരു മറുപടി കൊടുക്കാന്‍ തീരുമാനിച്ചത് . എന്നോട് കളിച്ചവനെ ഞാന്‍ കളിപ്പിച്ചു കളി പഠിപ്പിക്കും എന്ന വിചാരം ; അല്ലാതെ ഇത്തരം സാഹസത്തിനുള്ള ധൈര്യം ഒന്നും പുണ്യവാളനില്ല   അങ്ങനെ ഒരു മറുപടി ഞാന്‍  എഴുതി.

''ആകാശം പൊട്ടി വീണാലും, അറബികടല്‍ വറ്റി വരണ്ടാലും , ഹിമാലയം ഉരുകി തീര്‍ന്നാലും , നമ്മുടെ ബന്ധം തീരില്ല  കാരണം കണ്ടകശനി കൊണ്ടേ പോകു മോളെ "

അങ്ങനെ ഗംഭീരമായ  ഒരു  മറുപടി കൊടുത്ത സംതൃപ്തിയില്‍  ഞാന്‍ കാത്തിരിപ്പ് തുടങ്ങി , നേരം പോയതല്ലാതെ ഒരു ചലനവും ഉണ്ടായില്ല. ഇനി അതു വേറെ വല്ല നമ്പറിലേക്കും കയറി പോയിരിക്കുമോ എന്നുള്ള ചിന്ത  ചങ്കിടിപ്പും കൂട്ടി . സമയം  സന്ധ്യയായി പണിക്കാരോകെ പിരിഞ്ഞു , ശേഷം എല്ലാമോന്നോതുക്കി   വീടും പൂട്ടി ഞാനും ഇറങ്ങി നടന്നു .


വീടിന്റെ പടിക്കലെത്തുമ്പോഴാണ് ഒരു അജ്ഞാത കാള്‍ എന്റെ മൊബൈലില്‍ എത്തുന്നത്.  പരുങ്ങലോടെ ഞാനാ  കാള്‍ എടുത്തു. അങ്ങേ പുറത്ത് ഒരു  സ്ത്രീ ശബ്ദം,  അവളുടെ ഫോണിലേക്ക് കാലത്തേ മുതല്‍ എസ് എം എസുകള്‍ അയക്കുന്നത് ആരെന്നു അറിയണം പോലും. ഞാന്‍ എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന മട്ടില്‍ അവള്‍  എന്തോകെയോ  പറു പറുന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു. വല്ല വനിതാ പോലീസുമായിരിക്കുമോ എന്നാണെന്റെ ചിന്ത എങ്കില്‍ പണി പാളും !. ഞാന്‍ ആകെ ഭയന്നു നാടി ഞരമ്പുകള്‍ ഓക്കേ രോമാഞ്ചം കൊണ്ടു !.കൈവിട്ടു പോയതിനെ കുറിച്ച് പഴിച്ചു വിലപിച്ചിട്ട് ഇനി വല്ല കാര്യവുമുണ്ടോ ? സകല ധൈര്യവും സംഭരിച്ചു ഞാന്‍ ശക്തിയുക്തം  സകലതും  നിഷേധിച്ചു... 


''എന്ത് !! എസ് എം ഏസ് സോ!! ആരു ഞാനോ !! അതും നിങ്ങള്‍ക്കോ.!! ഹേയ് അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല്ല; ഞാന്‍ ഇന്നെന്റെ ഫോണ്‍ പോലും കണ്ടിട്ടില്ല അപ്പോഴാണോ ഒരു എസ് എം എസ്  ''  


പക്ഷെ അവള്‍ക്ക് വിടാന്നുള്ള ഭാവമില്ല ആണൊരുത്തനോടാണീ തട്ടി കയറുന്നെയെന്നൊരു വിചാരവുമില്ലാതെ അവള്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കടല്‍ വറ്റിയാലും ഹിമാലയം ഉരുകിയാലും ആകാശം വീണാലും എന്നും പറഞ്ഞു അയച്ചത് ആരാ എന്നായി ചോദ്യം.പിന്നെ എനിക്ക് മറ്റൊന്നും പറഞ്ഞു നില്‍ക്കാന്‍ ഉണ്ടായില്ല. ഞാന്‍ നടന്ന സത്യമൊക്കെ വിളിച്ചു പറഞ്ഞു.; ഒടുവില്‍ താണുവീണു അതും പറഞ്ഞു ക്ഷമിക്കണം അറിയാതെ പറ്റിപോയതാണേ. ഉം എന്ന് നീട്ടി മൂളി  വിജയാഹ്ലാദത്തോടെ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തുതു. ആദ്യമായാണ്‌ പെണ്ണൊരുത്തി ഇങ്ങനെ ഓക്കേ ചോദിക്കുന്നതും  ഞാന്‍ ഭയക്കുന്നതും  മനസ്സില്‍ മറക്കാനാവാത്ത ഒരു സംഭവമായി  അത് കുറിക്കപ്പെട്ടതും ..


ദിവസങ്ങള്‍ കടന്നു പലതും മറന്നു തിരക്കിലൂടെ ഒഴുകി ഞാനും നീങ്ങി. അപ്പോഴാണ്‌ അവളുടെ സന്ദേശം എന്നെ വീണ്ടും തേടി വരുന്നതു്.  അധികം വാചകം ഒന്നും ഉണ്ടായിരുന്നില്ല; ക്ഷമിക്കണം അറിയാതെ പറ്റിപോയതാണ്. എന്നോകെ എന്തോകെയോ പറഞ്ഞു. ഞാനത് എന്താണെന്ന്  വിളിച്ചു തിരക്കാനോ മറുപടി അയക്കാനോ ഒന്നും തുനിഞ്ഞില്ല. പെണ്ണല്ലെ അങ്ങനെ പലതും  പറയും. ഒരു എസ് എം എസ് അയച്ചത്തിന്റെ ക്ഷീണം തന്നെ ധാരാളം ഇനി ഒന്നിനുമുള്ള ശക്തി  എനിക്കണ്ടായിരുന്നില്ല , ഉണ്ടാകുകയുമില്ല .


പിന്നെയും രണ്ടാഴ്ച കഴിഞ്ഞു  ഒരു എസ് എം എസ് സന്ദേശം കൂടെ കിട്ടി. എന്ത് കൊണ്ടവള്‍ വീണ്ടും വീണ്ടും  സന്ദേശം അയക്കുന്നുയെന്നുമാത്രം  മനസിലായില്ല. ഞാന്‍ ഒരു മണ്ടനും പേടി തോണ്ടനും എന്നോകെ അവള്‍ക്കും തോന്നിയിട്ടുണ്ടാക്കുമോ ആവോ , അതുകൊണ്ടാക്കുമോ ഇങ്ങനെ ഒരു   വാഗ്ദാനം നല്ക്കിയതും,"എടോ കണ്ടകശനി ഞാനൊരു  ഇന്റര്‍വ്യൂവിലാടോ എനിക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിക്കണം ജോലികിട്ടിയാല്‍ ഞാന്‍ നിന്നെ കെട്ടാം '' ഞാനൊന്നു ചിന്തിച്ചു ഹും! ഇതിനൊക്കെ മറുപടി കൊടുത്തില്ലേ  ഞാന്‍ എന്ത് പുരുഷന്‍ !!. ''പ്രാര്‍ത്ഥിക്കാം ജോലി കിട്ടുമ്പോ ആ ക്രൂരത മാത്രം ഈയുള്ളവനോട്  ചെയ്യരുത്'' ശേഷം  ചെറുതും  വലുതുമായ  ഇടവേളകളില്‍ സന്ദേശങ്ങള്‍   പാഞ്ഞുനടന്നു  പേരും വയസും ജോലിയും സ്ഥലവും തുടങ്ങി പലതും കൈമാറി. 


അങ്ങനെ ഒരു ദിവസം ചെകുത്താന്‍ എന്നോട് ചോദിച്ചു.''ഇങ്ങനെ ഓക്കേ മതിയോടാ പുണ്യവാളാ'' അതെയെന്നു എനിക്കും.  തോന്നി. കൂട്ടുകാര്കൊക്കെ  എത്ര എത്ര ഗേള്‍ ഫ്രണ്ട്സ് , എത്ര എത്ര വീര കഥകള്‍ .ഞാനാണേ ഇന്നേവരെ ഒരു പെണ്ണിന്റെ മുഖത്തുപോലും  നോക്കാത്തവന്‍ , ഒരു പെണ്ണിന്റെ അടുത്തു ചെന്ന് ഒരു വാക്കുപോലും മിണ്ടാത്തവന്‍. ഗേള്‍ ഫ്രണ്ട്സ് ഇല്ലാത്തതു ഒരു കുറവായ കാലത്ത് ഞാനങ്ങനെ കൂട്ടുകാരുടെ മുന്നില്‍ കുറ്റക്കാരനും ഇളിഭ്യനുമായി കഴിയുന്നു .  കാലം എന്റെ മുന്നില്‍ വച്ച് നീട്ടുന്ന ഈ കിളിച്ചുണ്ടന്‍ മാമ്പഴം സ്വന്തം ആക്കണമോ വെറുതെ തട്ടി കളഞ്ഞു , കാലം കഴിക്കണമോ എന്നുള്ള ചിന്ത എന്നെ ഭരിക്കാന്‍ തുടങ്ങി . എങ്ങനെയും  ഇവളെ ഒന്ന് വളക്കണം   പക്ഷെ എങ്ങനെ  ഇവളാണേ മിണ്ടിയാല്‍ തല്ലുന്ന വല്യ കോപക്കാരിയല്ലെ ; ഞാന്‍ ചിന്തയിലാണ്ടു .!! 


ഒരു  രാത്രി ക്ഷേമാന്വോഷണങ്ങളുമായി   അവളുടെ സന്ദേശമെത്തി. ഞാനന്നേരം  മറുപടി കൊടുക്കാന്‍ പറ്റിയ ഒരു സാഹചര്യത്തില്‍ അല്ലായിരുന്നതുകൊണ്ടും അവളെ ഒന്ന്  വിരട്ടാനും അങ്ങനെയെങ്കിലും അവളൊന്നു  വിളിക്കുമോ എന്നൊന്ന് പരീക്ഷിക്കാനും  മറുപടി അയച്ചില്ല. അല്ലേ ഞാന്‍ അവളുടെ സന്ദേശങ്ങള്‍ക്ക് ചാടി വീണു മറുപടി കൊടുക്കും. ''സുഖമായിരുന്നില്ല  ഇപ്പോ നല്ല സുഖം തോന്നുന്നു  അരികില്‍ നീ ഉണ്ടല്ലോ ''. അതുകൊണ്ടാവും അടുത്ത സന്ദേശത്തില്‍ തിരക്കാണോ എന്നവള്‍ തിരക്കിയത്. ''തിരക്കല്ല ഹൃദയം നുറുങ്ങുന്ന വേദന വേദന''.എന്തോ വല്യാ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്നു കരുതിയാവും അവള്‍ തുടരെ സന്ദേശങ്ങള്‍ അയച്ചു കാര്യം തിരക്കിയത് . ഒടുവില്‍ ഒരു വിരഹകാമുകന്റെ കപടമുഖമൂടി അണിഞ്ഞു ഞാനാ സത്യം വെളിപ്പെടുത്തി..

 ''  ഞാനെത്ര സ്നേഹിച്ചിട്ടും എന്തേ അവള്‍  എന്നെ മറന്നു പോയി ''


അപ്രതീക്ഷിതമായി വാലും തലയും ഇല്ലാതെ  കിട്ടിയ സന്ദേശം  അവളെ വിഭ്രാന്തിയിലാക്കിയെന്നു   വ്യക്തം..തുടരെ തുടരെ ഫോണ്‍ കാള്‍  .. എനിക്കാണേ കാള്‍ എടുത്തു വാചാലമാക്കാനുള്ള സാഹചര്യവുമില്ല, എനിക്കത് പറയാന്‍ സാധിക്കുകയുമില്ല.  പലതും കട്ട്‌ ചെയ്തു ഫോണ്‍ സൈലന്റ് ആക്കിയിട്ടും രക്ഷയില്ല.. അവളെ നിശബ്ദയാക്കാന്‍ ഒടുവില്‍  ഞാന്‍ പറഞ്ഞു  സംസാരിച്ചാല്‍ കരഞ്ഞു പോകും . അതോടെ എനിക്ക് ഫോണ്‍ ഓഫ്‌ ചെയ്യേണ്ടി വന്നു . അവള്‍ക്കു നൈറ്റ്‌ ഡ്യൂട്ടിയാണ്. അങ്ങനെ  ഒരു രാത്രി എങ്കിലും അവളെന്നെ കുറിച്ച് ചിന്തിച്ചു ഇരിക്കട്ടെ. പെണ്ണ് ഒരുത്തി എന്നെ കുറിച്ച് ചിന്തിച്ചിരിക്കുന്നത് ഒരു രസമല്ലേ.


പിറ്റെദിവസം കാലത്തെ  ഫോണ്‍ ഓണ്‍ ചെയുമ്പോ   രാത്രി അവള്‍ പലകുറി  അയച്ച സന്ദേശങ്ങള്‍ കണ്ടു. കാള്‍  എടുക്കാത്തത്തിന്റെ പരിഭവമായിരുന്നു മുഴുവനും. അപ്പോഴേക്കും  അവളുടെ കാള്‍  എത്തി കഴിഞ്ഞു.. ഞാനാ പ്രയണകഥ പറയാതെ അവള്‍ എന്നെ വിടുകയില്ല അതും ആദ്യം മുതല്‍ വിസ്തരിച്ചു പറയുകയും വേണം ..കൈയില്‍ ഒരു തിരകഥയുമില്ലഞ്ഞിട്ടും   ഞാന്‍ കഥ തുടര്‍ന്നു , ആര്‍ക്കും ഒരു കഥ പറയാനുണ്ടാകുമല്ലോ; സ്വന്തം പ്രണയ കഥ  !!


''ഞാനന്ന് പ്ലസ്‌ടുവിനു പഠിക്കുകയായിരുന്നു ടുട്ടോറിയല്‍ കോളേജില്‍ വച്ചായിരുന്നു അവളെ ആദ്യം കണ്ടത്. മെലിഞ്ഞ ശരീരം,  വെളുത്ത നിറം , നീണ്ട തലമുടി , മനോഹരമായ പുഞ്ചിരി , നിഷ്കളങ്കത തുളുമ്പി നില്‍ക്കുന്നമുഖം.കണ്ട നാള്‍ മുതല്‍ എന്റെ ഹൃദയം അവളെ ചുറ്റാന്‍ തുടങ്ങി തക്കം കിട്ടുമ്പോഴൊക്കെ വെറുതെ നോക്കിയിരിക്കും. എന്നും എപ്പോഴും അങ്ങനെ നോക്കിയിരിക്കാനാണ് എന്റെ മോഹം.


അവള്‍ ടുട്ടോറിയല്‍ കോളേജിലെ കണക്ക് സാറിന്റെ അടുക്കല്‍ സ്പെഷ്യല്‍ ടുഷന്  പോകുന്ന  രഹസ്യം  അറിഞ്ഞ നാള്‍മുതല്‍ കണക്കില്‍  അത്ര മോശം അല്ലാതിരുന്നിട്ടും സാറിനെ മണിയടിച്ചു  ഞാനും കൂടി. കാലത്തെ ഒന്ന് കാണാം അടുത്തോന്നിരിക്കാം ഇടക്കു വല്ലതും മിണ്ടാനായാല്‍ ജീവിതം ധന്യം. ഒരു  കൊച്ചു സ്വാര്‍ത്ഥത.; അതില്‍ കുറെ മോഹങ്ങള്‍ !! 


ഞങ്ങള്‍ ഏഴു ബോയ്സും രണ്ടു ഗേള്‍സുമായിരുന്നു  ക്ലാസ്സില്‍ .പെണ്‍കുട്ടികള്‍ മിടുക്കികള്‍ ഞങ്ങളില്‍ നാല് പേര്‍ക്ക് കണക്ക്  അത്ര വശമല്ല ; അതുകൊണ്ട് സാറിന്റെ  കറുത്ത കരങ്ങളും നീണ്ട കണ്ണുകളും സാധാ അവന്മാരുടെ നേരെയാണ്. ഒരു ചെറിയ മുറിയില്‍  എല്‍ ഷേപ്പില്‍ ആണ് ഞങ്ങള്‍ ഇരിക്കുക. എല്ലിന്റെ കോണില്‍ ഞാനും മുന്നില്‍ വശം  ചേര്‍ന്ന് അവളും.  സാര്‍   ബോര്‍ഡില്‍ എഴുതിയാണ് പഠിപ്പിക്കുക, പുസ്തകം മടിയില്‍ വച്ചാണ് ഞങ്ങള്‍ അതൊകെ എഴുതി എടുക്കുന്നതും  .  


അങ്ങനെ ആ ദിവസം ക്ലാസ്സ്‌ നടക്കുന്നതിനിടയില്‍  യാദ്രിശ്ചികമായാണ്   ഞാനത് കണ്ടത്. എന്റെ പ്രണയിനിയുടെ ബൌസിന്റെ രണ്ടു ഹുക്ക് ഇളക്കി കിടക്കുന്നു കുനിഞ്ഞിരിന്നു എഴുതികൊണ്ടിരിക്കുന്നതിനാല്‍ ആവാം അവള്‍ അത് അറിഞ്ഞമട്ടില്ല.  സാര്‍ ഗംഭീരമായ  ക്ലാസ്സ്‌ എടുക്കയുമാണ് .  ഞാനാകെ സംഭ്രമത്തിലായി. ഒന്ന് പാളി നോക്കിയാല്‍  വലതും കണ്ടേക്കാം . പക്ഷെ ഞാന്‍ അങ്ങനെ കാണേണ്ടവനാണോ, മറ്റാരും ഒന്നും അറിയരുതെന്നായിരുന്നു എന്റെ ചിന്ത.എങ്ങനെയും അവളെ രക്ഷിക്കണം.ഞാനപ്പോയെന്തു പറഞ്ഞാലും ചെയ്താലും അതെല്ലാരുമാറിയും  കാട്ടുതീപോലെ കഥകള്‍ പടരുക്കയും  ചെയും  തുടര്‍ന്നുള്ള  എന്റെ ചിന്തയില്‍  വിരിഞ്ഞത് സാറിനോട് കാര്യം പറയുകയെന്നതാണ് അല്ലെ പിന്നെ സൌകര്യം പോലെ ഞാന്‍ തെറ്റുകാരനാകും .  സാറിന്  കടലാസ്സില്‍ ഒരു കുറുപ്പ് എഴുതി ചാടി എഴുന്നേറ്റു  കൈയിലേക്കു  വച്ചു കൊടുത്തു." സാര്‍ __ ബൌസിലെ ഹുക്ക് ഇളകി കിടക്കുകയാണ് അവള്‍ അറിഞ്ഞിട്ടില്ല ". എന്താ സംഭാവിക്കുന്നെ എന്ന മട്ടില്‍ എല്ലാരുമെന്നെ നോക്കി. സാര്‍ കുറുപ്പു വായിച്ചു  ബോയ്സ് എല്ലാരും ഉടന്‍ പുറത്ത് ഇറങ്ങാന്‍ ഉത്തരവായി . എല്ലാരും ആശങ്കയോടെ ഇറങ്ങി . ശേഷം സാറും   ഇറങ്ങി  വീട്ടിനുള്ളിലേക്ക്. പോയി.. സഹപാഠികള്‍ എത്ര ചോദിച്ചിട്ടും ഞാനാ സത്യം പറഞ്ഞില്ല. തമാശയായി ഇടക്കു പറഞ്ഞു  അതൊരു  പ്രണയലേഖനം ആയിരുന്നു . സാര്‍ പേടിച്ചു പോയത് കണ്ടില്ലേടാ പിള്ളാരെ.. അതിനിടയില്‍ അവള്‍ക്കു എല്ലാം മനസ്സിലായി '' 


ഇത്രയും പറഞ്ഞത് സത്യം പക്ഷെ  അവള്‍ക്ക് എന്നോട്   ഒരു പ്രണയവും വന്നില്ല  എന്റെ ഒടുങ്ങാത്ത പ്രണയം ഞാനവളോട് പറഞ്ഞുമില്ല . പ്രണയമെന്നാല്‍ അന്നും ഇന്നും എന്റെ മനസ്സില്‍ അവള്മാത്രമാണ്  ഒരു കുളിര്‍മയായി മനസ്സില്‍  അവളുടെ മുഖം പതിച്ചു കിടപ്പുണ്ട്   .


അങ്ങനെ എന്റെ  പ്രണയം   അവള്‍  അറിഞ്ഞു  എന്റെ  പ്രണയകാലത്തേ കുറിച്ചും ഞാന്മാത്രം കണ്ട സ്വപ്നങ്ങളെ  കുറിച്ചും  അവളോട്‌  ഞാന്‍   വികാരധീതനനായി... 
  
''മോഡല്‍ പരീക്ഷക്കാലം. രാത്രി  ഉറങ്ങാതെ ഇരുന്നു പഠിച്ച ക്ഷീണവുമായാണ്  അതിരാവിലെ ടുഷനു പോയത്. വഴിക്ക്  രണ്ടു കൂട്ടുകാരെ കണ്ടപ്പോ സന്തോഷത്തോടെ സംസാരിച്ചു് നടന്നു. അതില്‍  ഒരാള്‍ സൈക്കിളില്‍ ആയിരുന്നു. സൈക്കിള്‍ കണ്ടപ്പോ ഒരു പൂതി ;  കുറെ കാലമായില്ലേ ഒരു റൌണ്ട്  ആയാലോയെന്നു. അവന്റെ കൈയില്‍ നിന്നും സൈക്കിള്‍ വാങ്ങി    ചവിട്ടാനാഞ്ഞപ്പോ  ദാ പിടിച്ചോ എന്ന മട്ടില്‍  ഞാനും സൈക്കിളും കൂടെ മറിഞ്ഞു വീഴാന്‍ പോയി.  കൂടെ നില്ക്കുന്ന വെഹിളി  ചെക്കന്‍  ഇതു കണ്ടു  കളിയാക്കി. ഞാന്‍ ഉണ്ടോ വിടുന്നു. ഞാനാരെന്നു കാണിച്ചു തരാമെടാ എന്ന മട്ടില്‍ ചാടി കയറി മെയിന്‍ റോഡില്‍ ചില അഭ്യാസങ്ങള്‍ നടത്തി.ശേഷം  സാറിന്റെ വീട്ടിലേക്കുള്ള ഇടറോഡിലേക്ക്തിരിഞ്ഞു  സാമാന്യം നല്ല വേഗത്തില്‍ പോരാത്തതിന് റോഡ്‌ നല്ല കണ്ണാടി പോലെ കിടക്കുന്നു കൂടെ ഇറക്കവും  അതിവേഗം സൈക്കിള്‍  കുതിച്ചു. വലത്തോട്ട് തിരിഞ്ഞു ഒരു ചെറിയ ഇടറോഡ് കയറിയാലേ സാറിന്റെ വീട്ടിലേക്കു പോകാന്‍ ആവു നേരെ ചെന്നാല്‍ ഒരു കുഴിയാണ്. വളവു തിരിക്കാന്‍ ഞാന്‍ ശ്രമിച്ചു പക്ഷെ സൈക്കിള്‍പകുതിയേ  തിരിഞ്ഞുള്ളൂ സൈക്കിള്‍ അടുത്തവീട്ടിന്റെ ഗേറ്റിനെ ലക്ഷ്യമാക്കി പാഞ്ഞുപോകുന്നതുമാത്രം അവ്യക്തമായ ഒരു ഓര്‍മ്മ. ഞാന്‍  വലിയ ശബ്ദത്തോടെ  ഗേറ്റ് പൊളിച്ച് കാര്‍ ഷെഡില്‍ ക്രഷ് ലാന്‍ഡ്‌ ചെയ്തു ബോധരഹിതനായി.. വലിയ ശബ്ദം കേട്ടു നാട്ടുകാര്‍ ഓടികൂടി അല്ലെ പുറത്തേക്കിറങ്ങി ഓടി. (കേരളത്തില്‍ തുടരെ ഭൂമികുലുക്കം നടന്നുവരുന്ന സമയം  അതാവും ശബ്ധമെന്നു പലരും കരുതിയെന്നു പിന്നെ കേട്ടൂ).. ആ പരികൊക്കെ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും അവളെന്നെ  ഉപേക്ഷിച്ചു കഴിഞ്ഞെന്ന    സത്യം ഹൃദയവേദനയോടെ ഞാന്മനസിലാക്കി. അന്നുമുതല്‍ ഓരോ ആള്‍കൂട്ടത്തിലും അവളെയും  തേടി  അലയുകയാണ് ഞാന്‍. ''


അങ്ങനെ   നിരാശാകാമുക പരിവേഷത്തോടെ  അവളുടെ ഹൃദയത്തിലേക് ഞാന്‍  പറന്നിറങ്ങി  ഇനിയുള്ള ജീവിതത്തിലും ഞാന്‍ അവളെയും കാത്തു ക്രോണിക് ബാച്ചിലറായി കഴിയുമെന്നു കൂടെ   അറിഞ്ഞപ്പോ അവള്‍ക്കെന്നോട് വല്ലാത്ത  ആരാധനയായി.. ഹോ എന്തൊരു സ്നേഹം !! അല്ലേ  ഇക്കാലത്ത് ഒരു പെണ്ണിനെ ആരിങ്ങനെ സ്നേഹിക്കും എന്നായി..!! ശേഷം അതൊരു നല്ല സൌഹൃദമായി വളര്‍ന്നു . ആലപ്പുഴയില്‍ ജോലി കിട്ടി അവള്‍ അവിടെ ഹോസ്റ്റലില്‍ താമസമാക്കുമ്പോള്‍ ഞാനവളുടെയും ഹോസ്റല്‍ നിവാസികളുടെയും  ജീവിതത്തിന്റെ ഭാഗമായീ    വളരെ വേഗം മാറുകയായിരുന്നു.     


ജീവിതത്തിലെ പ്രതിസന്ധികളിലും   പ്രയാസങ്ങളിലും  ഞാന്‍ അവള്‍ക്കൊരത്താണിയായി. കാഴ്ച്ചകള്‍ക്കപ്പുറം നിന്ന് ഞാന്‍ അവളെ ഒരു പാട് സഹായിച്ചിട്ടുണ്ട്..മൂന്ന് വര്‍ഷത്തോളം സൌഹൃതം തുടര്‍ന്നു. ഒരിക്കല്‍ പോലും സൌഹൃത്തത്തിനപ്പുറത്തേക്കു കടക്കുകയോ  തമ്മില്‍ കാണാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല; ഞാന്‍ ഒഴിഞ്ഞു മാറിയത്തിന്റെ പേരിലവള്‍ പലകുറി  വഴക്കിട്ടു പിണങ്ങിയിട്ടുണ്ട്. വിവാഹാലോചന വന്നുമുറുക്കുമ്പോള്‍ അതിനു  വഴങ്ങാതെ. ഞാന്‍ കെട്ടിയേ തീരുവേന്നവള്‍ ഒരുക്കല്‍ വാശി പിടിച്ചു. നിര്‍ബന്ധിച്ചും ഉപദേശിച്ചും വഴക്കിട്ടു പിണങ്ങിയുമോക്കെയാണ് അവളെ ഒരു വിധം വിവാഹത്തിനു സമ്മതിപ്പിച്ചുത്. വിവാഹത്തിനു ഒരാഴ്ച മുമ്പുവരെ എന്നെ വിളിച്ചിരിന്നു . വിവാഹം കഴിഞ്ഞാലും ഒരിക്കലും മറക്കില്ലന്നും സമയം പോലെ   വിളിക്കുമെന്നും  അരുതെന്ന് ഞാന്‍ വിലക്കിയിട്ടും അവള്‍ സത്യം ചെയ്യുമായിരുന്നു.. വര്ഷം രണ്ടു കഴിഞ്ഞിരിക്കുന്നു പക്ഷെ അവള്‍ എന്നെയോ ഞാനവളെയോ വിളിക്കാന്‍ ശ്രമിച്ചിട്ടേയില്ല !! എല്ലാം വെറും ഓര്‍മ്മകളായി മനസില്‍ അവശേഷിക്കുന്നു.

കൈയെത്തും ദൂരത്തിരുന്ന എന്റെ  പ്രണയിനിയും കൈയെത്താദൂരത്തിരിന്ന   എന്റെ കൂട്ടുകാരിയും ഇപ്പോ നല്ല വീട്ടമ്മമാരായി   സുഖമായി കഴിയുന്നുണ്ടാക്കും.  അവര്‍ക്ക്‌ നന്മകള്‍ നേരുന്നതിനോപ്പം ഞാനീ പോസ്റ്റ്‌ അവര്‍ക്ക് ചുമ്മാ  ഡെഡിക്കേറ്റ് ചെയുന്നു......


ഓര്‍ക്കാന്‍  മറന്നത് : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരേ മൊബൈല്‍ നമ്പരില്‍ നിന്നും ഒരു പെണ്‍കുട്ടി സ്ഥിരമായി വിളിക്കുന്നു. ആളു മാറിപോകുന്നു എന്നാണു ഭാവം.പക്ഷെ ഓരോ ദിവസംഒരേ ആള്‍ക്ക് ഒരേ നമ്പരിലേക്ക് അങ്ങനെ വിളിക്കാന്‍ ആകുമോ ?. നമ്പര്‍ അനോണിമസ് ലൌവര്‍ എന്ന് സേവ് ചെയ്തു വച്ചിട്ടുണ്ടെകിലും, എന്റെ ചോദ്യത്തിനൊന്നും അവള്‍ കാത്തു നില്‍ക്കുനില്ല. ഇനി ഇവള്‍ ആരാകുമോ ആവോ !! (ഞാന്‍ പതിവുപോലെ തിരിച്ചു വിളിച്ചിട്ടില്ല, കാത്തിരിക്കുന്നു അവളുടെ അടുത്ത വിളികേള്‍ക്കാന്‍) 


അവളുടെ പ്രണയം എന്ന കവിതയില്‍ കമന്റ്‌ ചെയ്ത സുഹൃത്തുകള്‍ക്ക് നന്ദി. അവരായിരുന്നു  പ്രണയാനുഭവങ്ങള്‍  പകര്‍ത്താന്‍  എന്നെ  പ്രേരിപ്പിച്ചു കൊണ്ടേയിരുന്നത് . നിറം ചേര്‍ക്കാതെ എന്റെ പ്രണയ സ്മരണകള്‍ ഞാനിതാ നിങ്ങള്‍ക്കു വിടുന്നു നിങ്ങള്‍ തീരുമാനിക്കു; ഞാന്‍ പുണ്യവാളന്‍ ആണോ ?